മനസ്സിനെ ഒരിക്കലെങ്കിലും തൊട്ടുണര്‍ത്തുന്ന വികാരം,"പ്രണയം", തൊട്ടടുത്ത് വന്നിരുന്ന് സംസാരിക്കുമ്പോഴുണ്ടാകുന്ന സ്നേഹം,ഒന്നും മിണ്ടാതെ മുഖം തിരിഞ്ഞിരിക്കുമ്പോഴുള്ള പരിഭവം,ഒടുവില്‍ ഒരു വാക്കും പറയാതെ അകലുമ്പോഴുണ്ടാകുന്ന നൊമ്പരം.അതെ അതാണ് പ്രണയം.അത് മാത്രമാണ് പ്രണയം.
അക്ഷരങള്‍ അനര്‍ഗള നിര്‍ഗളമായി പ്രവഹിക്കുന്ന ഒരു കവിമനസ്സിന് ഉടമയല്ല ഞാന്‍.ഇവിടെ ഞാന്‍ എഴുതികൂട്ടുന്നതെല്ലാം എന്റെ മനസ്സിന്റെ വെറും തോന്നലുകളാവാം അല്ലെങ്കില്‍ എന്റെ വെറും ഭ്രാന്താകാം.അതിനെ നിങള്‍ക്ക് എങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം.അക്ഷരങള്‍കൊണ്ട് എഴുതുന്നത് ഭ്രാന്താണെങ്കില്‍ എന്നെയും ഒരു ഭ്രാന്തനെന്ന് വിളിക്കാം.ഞാന്‍ കുത്തികുറിച്ച തോന്ന്യാസങള്‍ വായിക്കുന്നതിന്‍ മുന്‍പ് ഞാനൊരു കവിയല്ല എന്നുമാത്രം മനസ്സിലോര്‍ക്കുക. പ്രണയം എന്നെ കീഴ്പ്പെടുത്തിയ നാളുതൊട്ട് അതിന്റെ സമസ്ത ഭാവങളിലും ഞാന്‍ അതിനെ കണ്ടു.പ്രേമം,പരിഭവം,വിരഹം,ഏകാന്തത,കാത്തിരിപ്പ്,നൊമ്പരം അങനെ പലഭാവങളില്‍ അത് എന്നെ പ്രാപിച്ചിട്ടുണ്ട്.ഇതിലെല്ലാം ഞാന്‍ കണ്ടത് അതിന്റെ വശ്യതയാണ്,അതിന്റെ സത്യമാണ്,അതിന്റെ ആഴമാണ്.അതുകൊണ്ട് തന്നെ പ്രണയം എനിക്ക് എന്നും ഇഷ്ട്മാണ്.

Monday, 28 February 2011


എന്റെ മനസ്സില്‍ ഞാന്‍ മറന്നുവെച്ച
ഓര്‍മ്മകളില്‍ 
എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്
അവളോടൊപ്പമുള്ള ദിനങളായിരുന്നു
ഒരു തുമ്പപ്പൂ പോലെ 
പരിശുദ്ധമായ അവളുടെ സ്നേഹം
എന്റെ മനസ്സില്‍ ഒരു തണുത്തകാറ്റായിരുന്നു.
പ്രണയം പങ്കിടുകയായിരുന്നില്ല നമ്മള്‍.
പകരം മത്സരിക്കുകയായിരുന്നു.
ഞാന്‍ അവളെയാണോ? അവള്‍ എന്നെയാണോ
കൂടുതല്‍ സ്നേഹിക്കുന്നത് എന്ന മത്സരം.
പ്രണയത്തിന്റെ സത്യം പരസ്പരം
തൊട്ടറിഞ്ഞ നിമിഷങള്‍.
കാത്തിരുഞ്ഞു മടുക്കുമ്പോഴും
അവള്‍ വരാതിരിക്കില്ല എന്ന പ്രതീക്ഷ
ഒടുവില്‍ ചെമ്മണ്‍ പാതയിലൂടെ
വെള്ളികൊലുസ്സിന്റെ ശബ്ദവുമായി
അവള്‍ അടുത്തെത്തുമ്പോള്‍
നാടകീയമായ പരിഭവം
എന്റെ പരിഭവം മാറ്റാന്‍
നുണക്കുഴികള്‍ തെളിയിച്ച് പുഞ്ചിരിയില്‍
കുതിര്‍ന്ന ഒരു ക്ഷമാപണം.
പിന്നെ മറയില്ലാത്ത മനസ്സുകളുടെ 
സനേഹ സല്ലാപം
ഒടുവില്‍ ഇതെല്ലാം കണ്ട് മനം കുളിര്‍ന്ന്
സൂര്യന്‍ നേര്‍മ്മയോടെ സന്ധ്യയ്ക്ക് വഴിമാറുമ്പോള്‍
അവളും നടന്നകലുകയായി
കണ്ണു കൊണ്ട് കാണാനാകുന്ന ദൂരമത്രയും 
കള്ളം നോട്ടം നല്‍കി
നാളയുടെ സായഹ്നത്തില്‍ 
തിരികെ വരും എന്ന പ്രതീക്ഷയിലും
വിടപറഞ്ഞകലുന്നതിന്റെ
കൊച്ചു നൊമ്പരം മനസ്സിലെത്തുന്നു.
പിന്നെ നിലാവ് പടര്‍ന്ന ആകാശത്ത് നോക്കി
അവളെ സ്വപ്നം കണ്ട് ഞാന്‍ പാതിമയക്കത്തിലേക്ക്

Sunday, 27 February 2011

നിന്നെ പാടികേള്‍പ്പിക്കാന്‍
മറന്ന പാട്ടിന്റെ വരികള്‍
മനസ്സില്‍ മൂളമ്പോള്‍ പെയ്ത
മഴയുടെ താളവും
ഇളം കാറ്റിന്റെ കുളിരും
നീ എന്റെ അടുത്തുണ്ടെന്ന്
തോന്നിപ്പിച്ചു
പുലരിയുടെ നേര്‍ത്ത കിരണങള്‍
ജാലകത്തിലൂടെ കണ്ണിലെത്തിയപ്പോള്‍
നീ എന്നെ വിളിച്ചുണര്‍ത്തുന്നത് പോലെ..
പച്ചോലതുമ്പിലിരുന്ന് കിളിമൂളിയപ്പോള്‍
എന്റെ അക്ഷരകൂട്ടുകള്‍
നീ ഏറ്റുപാടിയപോലെ തോന്നി
എന്റെ തോന്നലുകള്‍ വെറുതെയാണെന്ന്
തിരിച്ചറിഞ്ഞപ്പോഴും
പിന്നെയും
ഞാന്‍ കണ്ടുമറഞ്ഞ സ്വപ്നം
നിന്നോട് വന്നുപറയുന്നത് പോലെ തോന്നി.
ഇനിയെന്റെ തോന്നലുകള്‍ നേരാവുമെങ്കില്‍
എന്റെ വിരഹത്തിന്റെ വേദനക്ള്‍ ഇല്ലാതായേനേ..
നീ കേള്‍ക്കാതെ പോയ വരികള്‍
നിനക്കായ് പാടിയേനേ ഞാന്‍..



Saturday, 26 February 2011


നീ കരയുമ്പോള്‍ നിന്റെ കണ്ണീരിലൂടെ
നഷ്ടമാകുന്നത് നിനക്ക് എന്നോടുള്ള
സ്നേഹത്തിന്റെ ആഴമാണ്.
അതുകൊണ്ട് നീ ഒരിക്കലും കരയരുത്.
ഇനി നിന്റെ കണ്ണ് നിറയാന്‍ 
ഞാന്‍ ഒരിക്കലും അനുവദിക്കില്ല

Friday, 25 February 2011


ആഴമേറിയ ചിന്തകള്‍ക്കും
കാലമുറ്റിയ മനസ്സുകള്‍ക്കും
പ്രണയത്തെ തൊട്ടറിയാനാകുമോ?
മനസ്സില്‍ ഒരു നെടുവീര്‍പ്പായി
മാറുന്ന നൊമ്പരത്തിന്റെ വേദന
അറിഞ്ഞവന്‍ 
സത്യമായ പ്രണയത്തെ ഉള്ളുകൊണ്ട്
തൊട്ടറിഞ്ഞിട്ടുണ്ടാവും.
നൊമ്പരത്തിന്റെ വേദനയിലും
അവന്‍ അവളെ അത്മാര്‍ത്ഥമായി 
പ്രണയിച്ചിരിക്കും.

മനസ്സിന്റെ വാതായനങളില്‍ പലപ്പോഴും
ആരും കാണാതെ,ആരും അറിയാതെ
അവള്‍ വന്ന് എത്തിനോക്കാറുണ്ട്.
ഒരു നേര്‍ത്ത കുളിര്‍കാറ്റുപോലെ
അവളെന്നെ പ്രാപിക്കാറുണ്ട്.
മുഖം നോക്കാതെ പരിഭവം പറഞ്ഞ്
അവള്‍ കരയാറുണ്ട്,
മനസ്സിനെ കീറിനോവിക്കുമാറ്
അവള്‍ നൊമ്പരപ്പെടുത്താറുണ്ട്.
എങ്കിലും എന്നിലേക്ക് എത്തുന്ന 
ഒരോ രൂപത്തിലും ഭാവത്തിലും
നിമിഷത്തിലും ഞാന്‍ അവളെ 
കൂടുതള്‍ ഇഷ്ടപ്പെടുന്നു.
ഞാന്‍ അവളെ പ്രണയിക്കുന്നു.


കടുത്ത ചുടു നിശ്വാസമേകി
ആ നിലാവില്ലാത്ത രാത്രിയില്‍ പെയ്തിറങിയ
പുതുമഴയില്‍ ഉയര്‍ന്ന മണ്ണിന്‍ ഗനധം
ഓര്‍മ്മതന്‍ ലോകത്തിലേക്ക് നയിക്കുന്നു
പിന്നില്‍ താളമേളങളോടെ
ഇടിയും കാറ്റിന്‍ ആരവവും
മിന്നലില്‍ കാണുന്ന രൂപം നിന്റെയോ
അതോ വെറും തോന്നലോ..
ആശിച്ചതെല്ലാം നേടിയെങിലും
ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി
ഈ ചിന്തകളെന്നില്‍.... 
തമ്മില്‍ കണ്ടതെന്തിനു നാം?
പരസ്പരം അടുത്തതെന്തിനു നാം?
എന്നിട്ടും ഒന്നാകാതിരുന്നതെന്തേ
ഈ ജന്മം നാം?
ഒടുവില്‍ പരസ്പരം ഒന്നും പറയാതെ
പിരിഞ്ഞതെന്തിനു നാം?

Sunday, 20 February 2011

ജീവിതം


സങ്കല്പ്പങള്‍ ഏറെ ആയിരുന്നു 
അവള്‍ എന്നിലേക്ക് കടന്നു വരുമ്പോള്‍
പ്രതീക്ഷകള്‍ കുന്നുകൂടിയ എന്റെ മനസ്സില്‍
ഞാന്‍ സ്വയം സന്തോഷിച്ചു
നടന്നാല്‍ തീരത്ത അകലങളില്‍
പരസ്പരം കൈകോര്‍ത്ത് നടന്നു
പറഞ്ഞാല്‍ തീരാത്ത കഥകള്‍
പരസ്പരം പറഞ്ഞു തീര്‍ത്തു
ഒരോ പ്രഭാതങളും സന്തോഷത്തിന്റെയും
പുതുമയുടെതുമായി തീര്‍ന്നു
പക്ഷേ എപ്പോഴോ അവളില്‍
അഹങ്കാരത്തിന്റെ അല്ലെങ്കില്‍
അത്യാഗ്രഹത്തിന്റെ വിത്തുമുളച്ചു തുടങി
പണവും ബംഗ്ളാവും കാറും 
പട്ടുസാരിയും അവളുടെ അത്യാഗ്രഹത്തിന്റെ
മാറ്റു കൂട്ടി
എന്റെ സ്നേഹം അവള്‍ തിരിച്ചറിയാതെ പോയി
എന്നെ സ്നേഹിക്കുവാനും അവള്‍ മറന്നു
ജീവിതത്തിന്റെ അടിക്കല്ലുകള്‍ക്ക്
ഇളക്കം സംഭവിക്കാന്‍ തുടങി
അവള്‍ നടന്ന വഴികള്‍ എനിക്ക് തികച്ചും 
അപരിചിതമായിരുന്നു
നൈറ്റ് പാര്‍ട്ടികളും വാനിറ്റി കൊച്ചമ്മമാരും
അവളുടെ കൂട്ടുകാരായി
നേരിനെ മറക്കാന്‍ കഴിയാതെ എന്റെ 
മനസ്സ് തകര്‍ന്നു കൊണ്ടിരുന്നു
ഒടുവില്‍ ഒരു കോടതിമൂറിയില്‍ 
എന്റെ സ്വപ്നചരട് അറുത്തുമാറ്റി
അവള്‍ നടന്നു പോയി
അവളുടെ ലോകത്തേക്ക്
അവളുടെ മാത്രം ലോകത്തേക്ക്
മരവിച്ച ഓര്‍മ്മകളില്‍ ഏകനായ് 
ഞാന്‍ ഇന്നും ജീവിക്കുന്നു
ആര്‍ക്കെന്നറിയാതെ

Saturday, 19 February 2011

പ്രതിഫലം

മനസ്സിനെ എന്നോ നോവിച്ച
മുറിവുകള്‍ പോലും ഇന്ന് ഓര്‍മ്മകളാണ്
ഞാന്‍ അവളെ സ്നേഹിച്ചു എന്ന
നേരിന്റെ പ്രതിഫലം!!!!
ആ സ്നേഹത്തില്‍ ആത്മാര്‍ത്ഥത
കൂടിയത് കൊണ്ടാവാം അവള്‍
എന്നെ വിട്ടകന്നതും

Tuesday, 15 February 2011

ഇതളുകള്‍

ഒരു പനിനീര്‍ പൂവിനെ പോലെ പരിശുദ്ധമായിരുന്നു അവളുടെ പ്രണയം.കാലാന്തരത്തില്‍ അതിന്റെ ഇതളുകള്‍ വാടിതുടങി.അത് പിന്നെ കൊഴിഞ്ഞു വീണു.പിന്നെ മുള്ളുകളാല്‍ എന്നെ വേദനിപ്പിക്കാന്‍ തുടങി.ഇനിയൊരു പുതിയ പനിനീര്‍ പൂ അവളില്‍ വിടരുമെങ്കില്‍ ഞാന്‍ കാത്തിരിക്കാം......

നിനക്കായ്

എന്നെ മറന്ന് നീ പോയപ്പോഴും
എന്റെ മനസ്സ് നിന്റെ കയ്യിലായിരുന്നു
തിരിച്ചു തരാന്‍ മറന്നുപോയതാവാം..
തിരിച്ചു ചോദിക്കുന്നില്ല ഞാന്‍
എന്തെന്നാല്‍ അത് നിനക്കുള്ളതാണ്
നിനക്കു മാത്രം...

Monday, 14 February 2011

കടം

എന്റെ സ്നേഹം മുഴുവന്‍
നീ ഏറ്റുവാങി എനിക്കുതരാനുള്ളത്
നീ എന്നും കടം പറഞ്ഞു..
ഒരിക്കല്‍ ഒന്നും പറയാതെ നീ പോയി
കടങള്‍ ബാക്കിയാക്കി...
ഇനിയും ഞാന്‍ കാത്തിരിക്കാം
ഇനിയൊരു ജന്മത്തില്‍ ഈ കടങള്‍
തന്നുതീര്‍ക്കും എന്ന് നീ പറഞ്ഞാല്‍..

അകലം

ഇനിയൊരിക്കലും അടുക്കാനാകാത്തത്ര
അകന്നുപോയീ നമ്മള്‍
പിന്നിട്ട നല്ല നാളുകള്‍ കുളിരേകുന്ന ഓര്‍മ്മകളായ്
മനസ്സില്‍ സൂക്ഷിക്കാം...
ഇന്നത്തെ ഈ അകലം കയ്പേറുന്ന ഒരു നൊമ്പരമായ്
എന്നും ബാക്കിയാകും..എങ്കിലും
നിന്നെ ഞാന്‍ അത്മാര്‍ത്ഥമായി സ്നേഹിച്ചിരുന്നു.
ആ സത്യം
ഈ വിരഹത്തിന്റെ വേദനയിലൂടെ ഞാന്‍ അറിയുന്നു.

പ്രേമലേഖനം

എന്റെ സുന്ദരിക്കുട്ടിക്ക്,
മനസ്സിലെന്നും പറയുവാന്‍ ഒരുപാട് ഉണ്ട് എനിക്ക്.നീ എന്നെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്ന് അറിയില്ല എങ്കിലും എന്റെ മനസ്സ് എന്നു നിന്റെ വളപ്പൊട്ടുകളെ താലോലിക്കാനും പാദസ്വരത്തിന്റെ കിലുക്കം കേള്‍ക്കാനും വെമ്പുന്നത് പോലെ.എന്റെ ജീവിതത്തിലേക്ക് നീ ഒരുപാട് വൈകിവന്നത് പോലെ തോന്നുന്നു.എന്നെ പിന്നിട്ട് നീ നടന്നു നീക്കിയപ്പോഴൊക്കെ എന്നെങ്കിലും നീ എന്റെതായി തീരും എന്ന് ഞാന്‍ കാത്തിരുന്നിരുന്നു.ഒടുവില്‍ ഞാന്‍ ആഗ്രഹിച്ചത് പോലെ നീ എന്നെ പ്രണ്‍യിച്ചു തുടങിരിയിരിക്കുന്ന്.ഇന്നെനിക്ക് നീ എന്റ് ജീവനാണ്.സ്വപ്നം കാണാതിരുന്ന എന്റെ മനസ്സിനെ സ്വപ്നം കാണാന്‍ പഠിപ്പിച്ചത് നീയായിരുന്നു.നമുക്കിടയില്‍ ഇനിയൊരു എതിര്‍പ്പിനും സ്ഥാനമില്ല.ഇന്ന് ഞാനീ മരുഭൂമിയില്‍ കഷ്ടപ്പെടുന്നത് നമ്മുടെ സ്വപ്നങളെ യാഥര്‍ത്യമാക്കാനാണ്.ജീവിതത്തിന്റെ നല്ല നാളുകള്‍ നമുക്കായ് കാത്തിരിക്കുന്നുണ്ടെന്ന വിശ്വാസം എന്നെ നിന്നെ കൂടുതല്‍ സ്നേഹിക്കാന്‍ പ്രേരിപ്പിക്കുന്നു.ഒന്നും മറച്ച് വെക്കാനില്ലാത്ത എന്റെ സ്നേഹം ഒരു പളുങ്കു പാത്രം പോലെ വ്യക്തമാണ്.നിനക്കത് വായിച്ചെടുക്കാന്‍ കഴിയും എന്ന് വിശ്വസിക്കുന്നു.നിന്റെ പരിഭവത്തിലൂടെ നിന്റെ സ്നേഹത്തിന്റെ ആഴം മനസ്സിലാക്കാന്‍ എനിക്ക് കഴിയുന്നുണ്ട്.എന്റെ ഏകന്തതില്‍ ഞാന്‍ നിന്റെ സാമിപ്യം അറിയുന്നുണ്ട്.നിന്റെ മിഴിയിണകള്‍ എന്നെ നോക്കി ചിമ്മാറുണ്ട്,നിന്റെ ചുണ്ടുകള്‍ എന്നെ നോക്കി ചിരിക്കാറുണ്ട്.കടലുകള്‍ക്കിപ്പുറം ഇരുന്ന് ഞാന്‍ നിന്നെ സ്നേഹിക്കുന്നു.സൂര്യനുദിച്ച് വരുന്ന പുലര്‍വേളകളില്‍ കസവുടുത്ത് അമ്പലത്തിന്റെ നടയില്‍ നീ എന്നെയും കാത്തിരിക്കുമ്പോള്‍ ആ കാത്തിരിപ്പില്‍ ഞാന്‍ അറിഞ്ഞത് നിന്റെ സ്നേഹമാണ്.. ഒരു മനുഷ്യായുസ്സില്‍ എത്രത്തോളം ഒരുമനുഷ്യന് സ്നേഹിക്കാന്‍ കഴിയുമോ അതിന്റെ പൂര്‍ണ്ണതയില്‍ ഞാന്‍ നിന്നെ സ്നേഹിക്കുന്നു.ഓടി മറയുന്ന വണ്ടികളുടെ ശബ്ദവും,വെയിലെന്റെ കൊടും ചൂടും,യന്ത്രങളുടെ മുരളിച്ചയും,പൊടിക്കാറ്റും ഒന്നും എന്നെ മടുപ്പിക്കുനില്ല.മനസ്സ് തളരുമ്പോള്‍ ഞാന്‍ എന്റെ മുത്തിനെ ഓര്‍മ്മിക്കും .മനസ്സില്‍ മഞ്ഞുതുള്ളികള്‍ വീണ് എന്റെ മനസ്സ് ശാന്തമാകും.ഇനിയും ഏറെ വൈകാതെ ഞാന്‍ എത്തും എന്റെ സുന്ദരിക്കുട്ടിയുടെ അടുത്ത് നിന്നെ സ്വന്തമാക്കാന്‍.കുളക്കടവിലിരുന്ന് നമ്മള്‍ സ്വപ്നം കണ്ട നമ്മുടെ മാത്രം ലോകത്തേക്ക് നിന്റെ ഇടത് കൈ പിടിച്ച് നടക്കാന്‍ .എന്റെ മാത്രമാക്കാന്‍ .എനിക്ക് നിന്നോടുള്ള സ്നേഹം വെള്ളകടലാസില്‍ അക്ഷരങള്‍കൊണ്ട് പ്രതിഫലിപ്പിക്കാനെ ഈ സാഹചര്യത്തില്‍ എനിക്ക് കഴിയൂ.ഒന്നരികില്‍ എത്തിയിരുന്നെങ്കില്‍ ഒരായിരം ചുമ്പനപൂകൊണ്ട് ഞാന്‍ സ്നേഹിച്ചെനെ.പ്രതീക്ഷയില്‍ ഞാന്‍ ജീവിക്കുകയാണ് ഞാന്‍ തിരിച്ചെത്തുന്ന കാലം ഇനിയൊരു കസവുടുത്ത് നെറ്റിയില്‍ ചന്ദനം തൊട്ട് എനിക്ക് വേണ്ടി നീ ആ അമ്പലത്തിന്റെ നടയില്‍  കാത്തിരിക്കുന്നുണ്ടാവും എന്ന പ്രതീക്ഷയില്‍ .സമയം കിട്ടിയാല്‍ ഇനിയും എഴുതാം.കഴിവതും വേഗം ഒരു കത്തെഴുതാന്‍ ശ്രമിക്കണം.ഒരിക്കല്‍ കൂടി ഞാന്‍ എന്റെ സുന്ദരിക്കുട്ടിയോട് പറയട്ടെ.
എനിക്ക് നിന്നോടുള്ളത് സ്നേഹം മാത്രം.പ്രണയത്തിന്റെ ആയിരം പനിനീര്‍ പൂച്ചെണ്ടുകള്‍ ഈ പ്രണയദിനത്തില്‍ മനസ്സുകൊണ്ട് സമ്മാനിക്കുന്നു.

നിനക്കായ് നിന്റെ സ്വന്തം.
              ഏട്ടന്‍

ഒളിച്ചോട്ടം

എന്റെ സ്നേഹം നിനക്കു
കാണാന്‍ കഴിയുന്നില്ല
നിന്റെ കണ്ണില്‍ ഇരുട്ടാണോ
അതോ? അന്ധതയുടെ അനാവശ്യ
മുഖമൂടി നീ അറിഞ്ഞുകൊണ്ട്
അണിഞ്ഞതാണോ?
കണ്ടിട്ടും കാണാതെ
കേട്ടിട്ടും കേള്‍ക്കാതെ
എത്രനാള്‍ നിനക്കൊളിച്ചോടാന്‍ ആകും?
മരണം വരെ ,അല്ലേ?
എന്നാല്‍ നീ ഒന്നോര്‍ക്കുക!!!
അതിനു ശേഷവും ഞാന്‍ നിന്നെ
പിന്തുടരും കലര്‍പ്പില്ലാത്ത
സ്നേഹവുമായി,
എന്നെ തനിച്ചാക്കി നീ നടന്ന വഴികളില്‍
നിന്റെ കാല്പ്പാടുകള്‍ എനിക്കു കൂട്ടായിരുന്നു
എന്നെ മറയ്ക്കാന്‍ നീ ഒളിച്ച ഇരുട്ടില്‍
നിന്നെ കാണാന്‍ നിലാവുണ്ടായിരുന്നു
എന്നോട് മിണ്ടാതെ നീ പോയപ്പോള്‍
നിന്റെ മൗനം എന്നോട് സംസാരിച്ചിരുന്നു
നീ പോലും അറിയാതെ നിന്റെ മനസ്സ്
എന്നെ സ്നേഹിച്ചിരുന്നു.അതാണ് സത്യം
ഈ സത്യം ആര്‍ക്കുവേണ്ടി നീ മറയ്ക്കുന്നുവോ
അവര്‍ നിന്നെ സ്നേഹിക്കുന്നതിന്റെ പതിന്മടങ്
ആഴത്തില്‍ ഞാന്‍ നിന്നെ സ്നേഹിക്കുന്നു.
പിന്നെ എന്തിനീ ഒളിച്ചോട്ടം?

Thursday, 10 February 2011

പ്രണയ സമ്മാനം

ഈ പ്രണയദിനത്തില്‍ നിനക്ക്
സമ്മാനിക്കാന്‍ തങ്കത്തിളക്കമുള്ള
ആഭരണങള്‍ ഇല്ല
വര്‍ണ്ണചിത്രങള്‍ വരച്ചിട്ട്
ആശംസാകാര്‍ഡുകളില്ല
പുത്തന്‍ ഡിസൈനില്‍ തീര്‍ത്ത്
വസ്ത്രങളില്ല 
ഇന്ന് നിനക്ക് നല്‍കാന്‍ 
മറ്റാര്‍ക്കും നല്‍കാതെ എന്റെ
മനസ്സില്‍ സൂക്ഷിച്ച പവിത്രമായ 
സ്നേഹം മാത്രം 
ഉടയാതെ നിറം മങാതെ
ഒരിക്കലും മുഷിയാതെ
നല്‍കാന്‍ സത്യമായ
എന്റെ പ്രണയം മാത്രം

അകലം



നമ്മള്‍ തമ്മില്‍ ഇനിയൊരു
കൂടികാഴ്ച ഇല്ലായിരിക്കാം
പരസ്പരം പരിഭവം പറയാന്‍
ഒടുവില്‍ സ്നേഹംകൊണ്ട്
ഇണങാന്‍ 
ഇനി നമ്മള്‍ക്കായില്ലെന്ന് വരാം
ഒരു പക്ഷേ ഞാനും നീയും
അകലുന്നത് എണ്ണമറ്റാത്ത 
വിദൂരതയിലേക്കാവം
എങ്കിലും പങ്കുവച്ച
സ്നേഹത്തിന്റെയും
പരിഭവങള്‍ക്കുമിടയില്‍
നമ്മുടെ മനസ്സുകളുടെ ദൂരം
അകലെയല്ല.
ഞാനും നീയും പ്രണയിച്ചിരുന്നു
എന്ന സത്യം നീ മറക്കുന്നത് വരെ....