മനസ്സിനെ ഒരിക്കലെങ്കിലും തൊട്ടുണര്‍ത്തുന്ന വികാരം,"പ്രണയം", തൊട്ടടുത്ത് വന്നിരുന്ന് സംസാരിക്കുമ്പോഴുണ്ടാകുന്ന സ്നേഹം,ഒന്നും മിണ്ടാതെ മുഖം തിരിഞ്ഞിരിക്കുമ്പോഴുള്ള പരിഭവം,ഒടുവില്‍ ഒരു വാക്കും പറയാതെ അകലുമ്പോഴുണ്ടാകുന്ന നൊമ്പരം.അതെ അതാണ് പ്രണയം.അത് മാത്രമാണ് പ്രണയം.
അക്ഷരങള്‍ അനര്‍ഗള നിര്‍ഗളമായി പ്രവഹിക്കുന്ന ഒരു കവിമനസ്സിന് ഉടമയല്ല ഞാന്‍.ഇവിടെ ഞാന്‍ എഴുതികൂട്ടുന്നതെല്ലാം എന്റെ മനസ്സിന്റെ വെറും തോന്നലുകളാവാം അല്ലെങ്കില്‍ എന്റെ വെറും ഭ്രാന്താകാം.അതിനെ നിങള്‍ക്ക് എങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം.അക്ഷരങള്‍കൊണ്ട് എഴുതുന്നത് ഭ്രാന്താണെങ്കില്‍ എന്നെയും ഒരു ഭ്രാന്തനെന്ന് വിളിക്കാം.ഞാന്‍ കുത്തികുറിച്ച തോന്ന്യാസങള്‍ വായിക്കുന്നതിന്‍ മുന്‍പ് ഞാനൊരു കവിയല്ല എന്നുമാത്രം മനസ്സിലോര്‍ക്കുക. പ്രണയം എന്നെ കീഴ്പ്പെടുത്തിയ നാളുതൊട്ട് അതിന്റെ സമസ്ത ഭാവങളിലും ഞാന്‍ അതിനെ കണ്ടു.പ്രേമം,പരിഭവം,വിരഹം,ഏകാന്തത,കാത്തിരിപ്പ്,നൊമ്പരം അങനെ പലഭാവങളില്‍ അത് എന്നെ പ്രാപിച്ചിട്ടുണ്ട്.ഇതിലെല്ലാം ഞാന്‍ കണ്ടത് അതിന്റെ വശ്യതയാണ്,അതിന്റെ സത്യമാണ്,അതിന്റെ ആഴമാണ്.അതുകൊണ്ട് തന്നെ പ്രണയം എനിക്ക് എന്നും ഇഷ്ട്മാണ്.

Monday, 14 February 2011

പ്രേമലേഖനം

എന്റെ സുന്ദരിക്കുട്ടിക്ക്,
മനസ്സിലെന്നും പറയുവാന്‍ ഒരുപാട് ഉണ്ട് എനിക്ക്.നീ എന്നെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്ന് അറിയില്ല എങ്കിലും എന്റെ മനസ്സ് എന്നു നിന്റെ വളപ്പൊട്ടുകളെ താലോലിക്കാനും പാദസ്വരത്തിന്റെ കിലുക്കം കേള്‍ക്കാനും വെമ്പുന്നത് പോലെ.എന്റെ ജീവിതത്തിലേക്ക് നീ ഒരുപാട് വൈകിവന്നത് പോലെ തോന്നുന്നു.എന്നെ പിന്നിട്ട് നീ നടന്നു നീക്കിയപ്പോഴൊക്കെ എന്നെങ്കിലും നീ എന്റെതായി തീരും എന്ന് ഞാന്‍ കാത്തിരുന്നിരുന്നു.ഒടുവില്‍ ഞാന്‍ ആഗ്രഹിച്ചത് പോലെ നീ എന്നെ പ്രണ്‍യിച്ചു തുടങിരിയിരിക്കുന്ന്.ഇന്നെനിക്ക് നീ എന്റ് ജീവനാണ്.സ്വപ്നം കാണാതിരുന്ന എന്റെ മനസ്സിനെ സ്വപ്നം കാണാന്‍ പഠിപ്പിച്ചത് നീയായിരുന്നു.നമുക്കിടയില്‍ ഇനിയൊരു എതിര്‍പ്പിനും സ്ഥാനമില്ല.ഇന്ന് ഞാനീ മരുഭൂമിയില്‍ കഷ്ടപ്പെടുന്നത് നമ്മുടെ സ്വപ്നങളെ യാഥര്‍ത്യമാക്കാനാണ്.ജീവിതത്തിന്റെ നല്ല നാളുകള്‍ നമുക്കായ് കാത്തിരിക്കുന്നുണ്ടെന്ന വിശ്വാസം എന്നെ നിന്നെ കൂടുതല്‍ സ്നേഹിക്കാന്‍ പ്രേരിപ്പിക്കുന്നു.ഒന്നും മറച്ച് വെക്കാനില്ലാത്ത എന്റെ സ്നേഹം ഒരു പളുങ്കു പാത്രം പോലെ വ്യക്തമാണ്.നിനക്കത് വായിച്ചെടുക്കാന്‍ കഴിയും എന്ന് വിശ്വസിക്കുന്നു.നിന്റെ പരിഭവത്തിലൂടെ നിന്റെ സ്നേഹത്തിന്റെ ആഴം മനസ്സിലാക്കാന്‍ എനിക്ക് കഴിയുന്നുണ്ട്.എന്റെ ഏകന്തതില്‍ ഞാന്‍ നിന്റെ സാമിപ്യം അറിയുന്നുണ്ട്.നിന്റെ മിഴിയിണകള്‍ എന്നെ നോക്കി ചിമ്മാറുണ്ട്,നിന്റെ ചുണ്ടുകള്‍ എന്നെ നോക്കി ചിരിക്കാറുണ്ട്.കടലുകള്‍ക്കിപ്പുറം ഇരുന്ന് ഞാന്‍ നിന്നെ സ്നേഹിക്കുന്നു.സൂര്യനുദിച്ച് വരുന്ന പുലര്‍വേളകളില്‍ കസവുടുത്ത് അമ്പലത്തിന്റെ നടയില്‍ നീ എന്നെയും കാത്തിരിക്കുമ്പോള്‍ ആ കാത്തിരിപ്പില്‍ ഞാന്‍ അറിഞ്ഞത് നിന്റെ സ്നേഹമാണ്.. ഒരു മനുഷ്യായുസ്സില്‍ എത്രത്തോളം ഒരുമനുഷ്യന് സ്നേഹിക്കാന്‍ കഴിയുമോ അതിന്റെ പൂര്‍ണ്ണതയില്‍ ഞാന്‍ നിന്നെ സ്നേഹിക്കുന്നു.ഓടി മറയുന്ന വണ്ടികളുടെ ശബ്ദവും,വെയിലെന്റെ കൊടും ചൂടും,യന്ത്രങളുടെ മുരളിച്ചയും,പൊടിക്കാറ്റും ഒന്നും എന്നെ മടുപ്പിക്കുനില്ല.മനസ്സ് തളരുമ്പോള്‍ ഞാന്‍ എന്റെ മുത്തിനെ ഓര്‍മ്മിക്കും .മനസ്സില്‍ മഞ്ഞുതുള്ളികള്‍ വീണ് എന്റെ മനസ്സ് ശാന്തമാകും.ഇനിയും ഏറെ വൈകാതെ ഞാന്‍ എത്തും എന്റെ സുന്ദരിക്കുട്ടിയുടെ അടുത്ത് നിന്നെ സ്വന്തമാക്കാന്‍.കുളക്കടവിലിരുന്ന് നമ്മള്‍ സ്വപ്നം കണ്ട നമ്മുടെ മാത്രം ലോകത്തേക്ക് നിന്റെ ഇടത് കൈ പിടിച്ച് നടക്കാന്‍ .എന്റെ മാത്രമാക്കാന്‍ .എനിക്ക് നിന്നോടുള്ള സ്നേഹം വെള്ളകടലാസില്‍ അക്ഷരങള്‍കൊണ്ട് പ്രതിഫലിപ്പിക്കാനെ ഈ സാഹചര്യത്തില്‍ എനിക്ക് കഴിയൂ.ഒന്നരികില്‍ എത്തിയിരുന്നെങ്കില്‍ ഒരായിരം ചുമ്പനപൂകൊണ്ട് ഞാന്‍ സ്നേഹിച്ചെനെ.പ്രതീക്ഷയില്‍ ഞാന്‍ ജീവിക്കുകയാണ് ഞാന്‍ തിരിച്ചെത്തുന്ന കാലം ഇനിയൊരു കസവുടുത്ത് നെറ്റിയില്‍ ചന്ദനം തൊട്ട് എനിക്ക് വേണ്ടി നീ ആ അമ്പലത്തിന്റെ നടയില്‍  കാത്തിരിക്കുന്നുണ്ടാവും എന്ന പ്രതീക്ഷയില്‍ .സമയം കിട്ടിയാല്‍ ഇനിയും എഴുതാം.കഴിവതും വേഗം ഒരു കത്തെഴുതാന്‍ ശ്രമിക്കണം.ഒരിക്കല്‍ കൂടി ഞാന്‍ എന്റെ സുന്ദരിക്കുട്ടിയോട് പറയട്ടെ.
എനിക്ക് നിന്നോടുള്ളത് സ്നേഹം മാത്രം.പ്രണയത്തിന്റെ ആയിരം പനിനീര്‍ പൂച്ചെണ്ടുകള്‍ ഈ പ്രണയദിനത്തില്‍ മനസ്സുകൊണ്ട് സമ്മാനിക്കുന്നു.

നിനക്കായ് നിന്റെ സ്വന്തം.
              ഏട്ടന്‍

1 comment: